Jul 27, 2022

ഇറച്ചിക്കോഴി : ഫാം വില കിലോയ്ക്ക് അറുപതിലും താഴെ, ചിക്കൻ വില പെട്ടെന്ന് കുത്തനെ കുറഞ്ഞതിന് കാരണം ഉത്തരേന്ത്യക്കാർ, മുട്ടവിലയും ഇടിഞ്ഞു


അടുത്ത ദിവസങ്ങളിൽ കോഴിയിറച്ചി വാങ്ങാനെത്തിയവർ ചിക്കന് ഇതെന്ത് പറ്റി എന്ന് മനസിലെങ്കിലും ചോദിച്ചു കാണും. ചുറ്റിലുമുള്ള സർവത്ര വസ്തുക്കൾക്കും വിലകയറുമ്പോൾ ചിക്കൻ വില അപ്രതീക്ഷിതമായി ഇടിയുകയായിരുന്നു. എന്നാൽ വില കുറഞ്ഞതിന്റെ പിന്നിലുള്ള കാരണം കൃത്യമായി പറയാൻ കച്ചവടക്കാർക്ക് കഴിയുന്നതുമില്ല. പ്രാദേശിക ഉത്പാദകരെ പൂട്ടിക്കാനുള്ള തമിഴ്നാട് കോഴി കുത്തക ലോബിയുടെ കള്ളക്കളിയാണ് പിന്നിലെന്ന് കണ്ടെത്തലാണ് വിലക്കുറവിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോഴിവിലയിൽ വമ്പൻ ഇടിവ് സംഭവിച്ചത് രാജ്യ വ്യാപകമാണെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്.

രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്. നൂറ്റിയിരുപതിൽ നിന്നും അറുപതിലേക്കാണ് ഇവിടെ ചിക്കൻ വില എത്തിയത്. അതേസമയം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് അമ്പതിലും താഴെയാണ്. ഉത്തരേന്ത്യയിൽ ശ്രാവണ മാസം എത്തിയതോടെയാണ് ചിക്കൻ വില കുറയാൻ ആരംഭിച്ചത്. മാംസാഹാരം ഉപേക്ഷിക്കുന്നതിനാലാണ് ഡിമാന്റ് കുറഞ്ഞത്. അതേസമയം കനത്ത മഴയിൽ കോഴിക്കച്ചവടക്കാർ വിൽപ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായി. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. എന്നാൽ കോഴിത്തീറ്റയുടെ വില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ കോഴി വളർത്തുന്ന ഫാം ഉടമകളുടെ നെഞ്ചിടിപ്പ് ഈ ദിവസങ്ങളിൽ കൂടുകയാണ് .


നെടുമങ്ങാട് : ചിക്കൻ വില 160ൽനിന്ന് 90നും താഴേക്കെത്തി. വില ഇനിയും താഴുമെന്നാണ് വ്യാപാരികൾ പറയുന്നത്. ആടിമാസത്തില്‍ മാംസവിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താൽപര്യക്കുറവ് കാരണം വന്‍തോതില്‍ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാന്‍ കാരണമായി പറയുന്നത്.


തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്.

കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി. 90നും 100നും ഇടയിലാണ് ഇപ്പോൾ കടകളിൽ കോഴിയുടെ വില.

അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്.

ഇറച്ചിക്കോഴിക്ക് വില കൂടുന്നതനുസരിച്ച് വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന ഹോട്ടലുകാർ വില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ മടിക്കുന്നു. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് കോഴിവില വർധിച്ചപ്പോൾ വില കൂട്ടിയത് അടുത്തിടെയാണ്.

ഒരു കിലോ കോഴിയിറച്ചിക്ക് പത്തോ ഇരുപതോ രൂപ വർധിച്ചാൽ ഹോട്ടലുകാർ വിഭവങ്ങൾക്ക് അതിന്റെ മൂന്നിരട്ടി വില വർധിപ്പിക്കും. ചിക്കൻ ഫ്രൈക്ക് ഗ്രാമങ്ങളിലെ ഹോട്ടലുകളിൽ 120 രൂപ വിലയുണ്ടായിരുന്നപ്പോൾ കോഴി ഇറച്ചി വില പത്തു രൂപ കിലോക്ക് വർധിച്ചപ്പോൾ 200 ഗ്രാം വരുന്ന ഫ്രൈയുടെ വില 140 രൂപയായാണ് ഹോട്ടലുകാർ വർധിപ്പിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only