എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു നടത്തിയ പരിശോധനയിൽ ഡ്യൂക്ക് ബൈക്കിൽ ബ്ലൂട്ടൂത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 55 ഗ്രാം എം ഡി എം എ പിടികൂടി.
ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്
അര ഗ്രാം എം ഡി എം എ കൈവശം വെക്കുന്നത് പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിപണിയിൽ 5 ലക്ഷത്തോളം രൂപ വില പ്രതീക്ഷിച്ചാണ് പ്രതികൾ ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്
കോഴിക്കോട് താലൂക്കിൽ ചേവായൂർ അംശം പച്ചാക്കിൽ ദേശത്ത് പച്ചാക്കിൽ ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന റോഡിൽ നിന്നും മമ്മിളി താഴത്തേക്ക് പോകുന്ന റോഡിൽ ട KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായി
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ ജയപ്രസാദ് മകൻ വൈശാഖ് (വയസ്സ്: 22/2022), കോഴിക്കോട് താലൂക്കിൽ ചേവായൂർ വില്ലേജിൽ മലാപ്പറമ്പ് ദേശത്ത് മുതുവാട്ട് വീട്ടിൽ സുരേഷ് മകൻ വിഷ്ണു (വയസ്സ്-22/2022) എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റിവ്
ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ
പ്രിവെൻറ്റീവ് ഓഫീസർ ഇ പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ കെ, രജിൻ എം ഒ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment