മുക്കം:2019-20 സംസ്ഥാന ബജറ്റിൽ 7.5 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച മുക്കം ടൗൺ പരിഷ്‌കരണ പ്രവൃത്തികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കാൻ എം.എൽ.എ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.ടാറിംഗ് ,ഇന്റർലോക്ക്,ലൈറ്റിംഗ്,ടൈൽ വിരിക്കൽ ഗാർഡനിംഗ് തുടങ്ങിയ പ്രവൃത്തികളാണ് അവശേഷിക്കുന്നത്.സംസ്ഥാനപാതയിൽ ഫെഡറൽ ബാങ്ക് മുതൽ അരീക്കോട് പാലം വരെ 600 മീറ്റർ 14.5 മീറ്റർ വീതിയിൽ ബി.എം.& ബി.സി നിലവാരത്തിൽടാറിംഗ്, വശങ്ങളിൽ ഇന്റർലോക്ക്, അഭിലാഷ് ജംഗ്‌ഷൻ മുതൽ ഉടയാട ജംഗ്‌ഷൻ വരെ BM&BC ടാറിംഗ്, ആലിൻചുവടിനു ചുറ്റും ഇന്റർലോക്ക്, ഫുട്പാത്തുകളിൽ ടൈൽ വിരിക്കൽ,സംസ്ഥാന പാതയിൽ മീഡിയനുകളിൽ തെരുവ് വിളക്കുകൾ,ഇന്നർ റോഡുകളിൽ വൺ സൈഡ് തെരുവ് വിളക്കുകൾ, അഭിലാഷ് ജംഗ്‌ഷൻ മുതൽ മലയോരം ഗേറ്റ് വേ വരെ 1.4 മീറ്റർ വീതിയിൽ മീഡിയൻ, മീഡിയന് ഉള്ളിൽ പൂന്തോട്ടം, PC ജംഗ്‌ഷനിൽ സിഗ്നൽ ലൈറ്റ് തുടങ്ങിയവയാണ് അവശേഷിക്കുന്ന പ്രവൃത്തികൾ. സംസ്ഥാന പാതയിൽ വൈദ്യുതിപോസ്റ്റുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. മാർച്ച് 9 ആരംഭിച്ച് ഏപ്രിൽ 20 ന് പ്രവൃത്തി പൂർത്തിയാക്കുന്ന തരത്തിലാണ് PWD ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഷെഡ്യൂൾ അനുസരിച്ച് പ്രവൃത്തി പൂർത്തിയാക്കുന്നതിന് കർശന നിർദേശം നൽകി. മീഡിയനുകളിലെ പൂന്തോട്ട പരിപാലനം മുക്കം നഗരസഭ നിർവ്വഹിക്കണമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തിൽ MLA അധ്യക്ഷം വഹിച്ചു.നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്,റോഡ്‌സ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം വി കെ, അസി. എക്സി. എഞ്ചിനീയർ G. K, വിനീത് കുമാർ, അസി. എഞ്ചിനീയർ വിജകൃഷ്ണൻ വി, ഓവർസിയർ ജിനീഷ് AG, KSEB അസി. എഞ്ചിനീയർ ബിന്ദു വിപി, കരാറുകാരൻ വി ശറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment