Jul 4, 2022

കോളറ: രണ്ട് മരണം; 1000 പേർ‍ ചികിത്സയിൽ; കാരയ്ക്കലിൽ ആരോഗ്യ അടിയന്തിരാവസ്ഥ.


തമിഴ്നാട് നാഗപട്ടണത്തോടു ചേര്‍ന്നുള്ള പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോളറ ബാധിച്ചു രണ്ടുപേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ ചികില്‍സ തേടുകയും ചെയ്തതോടെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

നോക്കി നില്‍ക്കെ വയറിളക്കവും ഛര്‍ദിയും മൂലം ജനങ്ങള്‍ കുഴഞ്ഞുവീഴുക. പേടിപ്പെടുത്തുന്ന സാഹചര്യമാണു കാരയ്ക്കലില്‍. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു ജില്ലയാണു നാഗപട്ടണത്തിനു സമീപമുള്ള കാരയ്ക്കല്‍. ഒരാഴ്ചയ്ക്കുള്ളില്‍‌ ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയേഴു പേര്‍ക്കാണിവിടെ കോളറ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ജില്ലയിലേക്കു ശുദ്ധജലമെത്തിക്കുന്ന കാവേരി നദിയില്‍ നിന്നുള്ള വെള്ളത്തില്‍ ശുചിമുറി മാലിന്യങ്ങളടക്കമുള്ളവ കലര്‍ന്നുവെന്നു സ്ഥീകരിച്ചു.

പുതുച്ചേരിയിലെ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും കാരയ്ക്കലില്‍ കേന്ദ്രീകരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു. എല്ലാ കുടിവെള്ള പദ്ധതികളും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ മരുന്നുകള്‍ ഇന്നലെ രാത്രിയോടെ ജില്ലാ ആസ്ഥാനത്ത് എത്തി. ജനങ്ങളോട് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂയെന്ന് പുതുച്ചേരി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only