ഒരേ മാവിൽ തന്നെ അമ്പതിലധികം മാമ്പഴങ്ങൾ വെച്ച് പിടിപ്പിച്ച മുക്കം കാരശ്ശേരി സ്വദേശി അബ്ദു പൊയിലിനെ അഭിനന്ദിച്ച് ജൈവ വൈവിദ്ധ്യ ദിനത്തിൽ രാഹുൽ ഗാന്ധി മുഖ പ്പുസ്തകത്തിൽ കുറിപ്പെഴുതിയിരുന്നു.
ഇന്നലെ രാത്രി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും കാണണമെന്നുള്ള ആഗ്രഹം വെച്ചുള്ള വിവരം കിട്ടിയതിനെ തുടർന്ന് മാമ്പഴവുമായി അദ്ധേഹത്തെ കാണാനെത്തുകയായിരുന്നു അബ്ദു.
മാവിനെ കുറിച്ചും, കൃഷി രീതികളെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ രാഹുൽ ഗ്രാഫ്റ്റിംഗ് മെത്തേർഡ് എങ്ങനെയാണെന്നും, ഏതൊക്കെയിനം മാമ്പഴങ്ങളാണ് നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാവുക,പുറമെ നിന്നും കമ്പുകൾ കൊണ്ടുവന്ന് ഇവിടെ ഗ്രാഫ്റ്റ് ചെയ്താൽ അതിനിവിടെ മാതൃഗുണം കിട്ടുമോ, മല്ലിക നമ്മുടെ കാലാവസ്ഥയിൽ കായ്ക്കുന്ന ഇനത്തിൽ പെട്ടതാണോയെന്നൊക്കെയാണ് പ്രധാനമായും രാഹുൽ ചോദിച്ചറിഞ്ഞത്.
കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുള്ള അബ്ദുവിൻ്റെ ആവശ്യം അംഗീകരിച്ചതായും, കാലഘട്ടത്തിൻ്റെ അനിവാര്യതയായി കാണുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,ടി.സിദ്ധീഖ് എം.എൽ.എ എന്നിവരും സന്നിഹിധ രായിരുന്നു.
Post a Comment