കോഴിക്കോട് - മുക്കം - കൂടരഞ്ഞി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ മുക്കത്തു നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള മുരിങ്ങം പുറായി എന്ന ബസ് സ്റ്റോപ്പിലേക്ക് കൊറോണ ആരംഭിക്കുന്നതിനു മുൻപ് വാങ്ങിയിരുന്ന ടിക്കറ്റ് ചാർജ് മിനിമം ചാർജ് ആയ എട്ടു രൂപ ആയിരുന്നു. കൊറോണക്കാലത്ത് സർവ്വീസ് നടത്തിയ ബസുകൾ മിനിമം എട്ടുരൂപ എന്നത് യാത്രക്കാരുടെ കുറവുമൂലം താൽക്കാലികാശ്വാസം എന്ന നിലയിൽ 10 രൂപ വാങ്ങിക്കുവാൻ ആരംഭിച്ചു. എന്നാൽ അപ്പോഴും ചില ബസുകളിൽ എട്ടുരൂപ തന്നെയായിരുന്നു ഈടാക്കിയിരുന്നത്.
എന്നാൽ കൊറോണയ്ക്കു ശേഷം അടുത്ത കാലത്ത് ബസ് യാത്രാ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ മുക്കം ബസ് സ്റ്റാൻ്റിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള മുരിങ്ങം പുറായി എന്ന സ്ഥലത്തേക്ക് ഇതുവഴി കൂടരഞ്ഞിക്കു പോകുന്ന ബസുകൾ പതിമൂന്ന് രൂപയാണ് ഈടാക്കുന്നത്. എന്നാൽ മുക്കം ബസ് സ്റ്റാൻ്റിൽ നിന്നും മുരിങ്ങം പുറായി വഴി തേക്കുംകുറ്റി എന്ന സ്ഥലത്തേക്ക് സർവ്വീസ് നടത്തുന്ന ബസുകൾ മുക്കത്തുനിന്നും രണ്ട് കിലോമീറ്റർ ദൂരമായ മുരിങ്ങം പുറായി എന്ന സ്ഥലത്തേക്ക് മിനിമം ചാർജ് ആയ പത്തു രൂപയാണ് ടിക്കറ്റ് ചാർജ് ആയി വാങ്ങിക്കുന്നത്.
ബസ് ടിക്കറ്റ് നിരക്കിലെ ഈ വൈരുദ്ധ്യം കോഴിക്കോട്- മുക്കം - കൂടരഞ്ഞി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുമായി സംസാരിച്ചപ്പോൾ, കോഴിക്കോട് നിന്നും മുക്കത്തേക്കു വരുമ്പോൾ മുക്കത്തിനു ഒരു കിലോമീറ്റർ മുൻപുള്ള സ്ഥലമായ അഗസ്ത്യൻ മുഴിയാണ് അവരുടെ സ്റ്റേജ് വരുന്നത് എന്നും തുടർന്നുള്ള സ്റ്റേജ് മുക്കത്തുനിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള നോർത്ത് കാരശ്ശേരിയാണെന്നും മുക്കത്ത് സ്റ്റേജ് ഇല്ല എന്നും പറയുകയുണ്ടായി.
തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി പ്രധാന പട്ടണമായ മുക്കത്ത് വരുന്ന ആയിരക്കണക്കായ യാത്രക്കാർക്ക് മുക്കം ബസ് സ്റ്റാൻ്റിൽ നിന്നും ബസിൽ കയറുമ്പോൾ രണ്ടു കിലോമീറ്റർ ദൂരത്തേക്ക് മിനിമം ചാർജ് ആയ പത്തു രൂപക്കു പകരം പതിമൂന്നു രൂപ നൽകേണ്ടി വരിക എന്നത് പ്രസ്തുത യാത്രക്കാർ നേരിടേണ്ടി വരുന്ന അനീതിയാണ്.
ആയതിനാൽ ഫെയർ സ്റ്റേജ് നിർണ്ണയത്തിലെ പ്രസ്തുത അപാകത പരിഹരിച്ച് മുക്കത്തുനിന്നും മുരിങ്ങം പുറായി വഴി കൂടരഞ്ഞിക്ക് പോകുന്ന ബസിൽ, മുക്കത്തുനിന്നും തേക്കുംകുറ്റിക്ക് സർവ്വീസ് നടത്തുന്ന ബസുകൾ മുരിങ്ങം പുറായിലേക്ക് വാങ്ങിക്കുന്ന മിനിമം ചാർജ് ആയ പത്തു രൂപ മാത്രമേ ഈടാക്കാവൂ എന്നത്, ഏതൊരു യാത്രക്കാരൻ്റെയും അവകാശമായിക്കണ്ട് പ്രസ്തുത പ്രശ്നം
സജി കള്ളികാട്ട്
ചെയർമാൻ
മനുഷ്യാവകാശ സംരക്ഷണ സമിതി,മുക്കം.
കലക്ടർക്ക് പരാതി നൽകി.
Post a Comment