മുക്കം: പൊലീസ് സ്റ്റേഷനിൽനിന്ന് JCB കടത്തിയ സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കടത്തിയ മണ്ണുമാന്തിക്ക് പകരം മറ്റൊരു മണ്ണുമാന്തി സ്റ്റേഷനിൽ കൊണ്ടുവെക്കുന്നതിനായി വാഹനം നിർത്തിയിട്ടിരുന്ന സ്ഥലമായ മുക്കം ഹൈസ്കൂൾ റോഡ്, പ്രതികൾ ഗൂഢാലോചന നടത്തിയ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ചാണ് മുക്കം ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
അതിനിടെ സ്റ്റേഷനിൽ വാഹനമില്ലാത്തത് പൊലീസിനും ദുരിതമായി. മെഡിക്കൽ പരിശോധനക്കടക്കം പ്രതികളെ നടത്തിച്ചാണ് കൊണ്ടുപോയത്. മറ്റൊരു സ്റ്റേഷനിൽനിന്ന് വാഹനമെത്തിച്ചാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
പ്രതികളായ മണ്ണുമാന്തി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ. ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണ സംഘം രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു
Post a Comment