Apr 28, 2024

വിഷ്ണുവും ദേവനന്ദയും അടുപ്പത്തിലായത് അമ്മവീട്ടില്‍ വച്ച്‌; താമരശ്ശേരിയിലെ കമിതാക്കളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.


താമരശ്ശേരി :കരിഞ്ചോലയില്‍ കാണാതായ പത്താം ക്ലാസുകാരിയെയും സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍. താമരശ്ശേരി വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂല്‍ സ്വദേശി വിഷ്ണുവുമാണ് തൂങ്ങി മരിച്ചത്. വിദ്യാർഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയതിനു ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു സംസ്കാരം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായിരുന്നു വിഷ്ണുലാല്‍.


കണ്ണാടിപ്പൊയിലിലെ വിഷ്ണുവിന്റെ അമ്മവീടിന് തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീട്ടില്‍നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു യുവാവാണ് ബൈക്കില്‍ ഇവരെ എത്തിച്ചത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അവരെ വീട്ടിലാക്കി എന്നതിനപ്പുറം വിവരങ്ങള്‍ ഇയാള്‍ക്കും അറിയില്ല.

വിഷ്ണുവും ദേവനന്ദയും അടുപ്പത്തിലായിരുന്നു. ഇരുവരുടെയും അമ്മവീടുകള്‍ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവർ പരിചയത്തിലാകുന്നത്. ഇരുവരുടെയും അടുപ്പം വീട്ടുകാർക്ക് അറിയുമായിരുന്നില്ല. ഏപ്രില്‍ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ദേവനന്ദയുടെ അച്ഛൻ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു, പൊലീസിലും പരാതി നല്‍കി. പ്രാദേശിക നേതാവിന്റെ മകനാണ് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നത്. അന്വേഷണത്തില്‍ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. ഇരുവരുടെയും ഫോണ്‍ ട്രാക്ക് ചെയ്യാൻ പൊലീസിന് ആദ്യ ദിവസം സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only