കേരളത്തിൽ ഈ ആഴ്ച മഴ കനക്കും. ഇന്നു അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴുജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി തൃശൂർ പാലക്കാട് ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. വെള്ളിയാഴ്ച വരെ കേരളം, കർണ്ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. കടൽ പ്രക്ഷുബ്ധവുമാണ്. അതിനാലാണ് മത്സ്യ തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലവിലുണ്ട്.
24-ാം തീയതിവരെ മിക്കവാറും എല്ലാ ജില്ലകളിലും മഴ കിട്ടും. 27 ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് കരുതുന്നത്, എന്നാൽ ഇത് നാലു ദിവം മുൻപോ പിൻപോ ആകാം. കേരളത്തിലും ലക്ഷദ്വീപിലും കർണാടകത്തിലും മൺസൂണിന് മുൻപായുള്ള മഴയാണ് ശക്തമായിരിക്കുന്നത്. വടക്കുകിഴക്കൻ
സംസ്ഥാനങ്ങളിലും മഴ ലഭിക്കുന്നുണ്ട്.
22-ാം തീയതിയോടെ കർണാടക തീരത്തിനടുത്തായി ന്യൂനമർദം രൂപമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമായേക്കാം.
ജാഗ്രതപാലിക്കണമെന്ന നിർദേശം കാലാവസ്ഥാ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. നാളെ ( 20.5.25) നാലുജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ( കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്). എട്ടുജില്ലകളിൽ യെലോ അലർട്ട്- (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം).
Post a Comment