താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂരമായ ആക്രമങ്ങൾക്ക് ഇരയായത്.
മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും, ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു, അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകൾക്കും, മാതൃമാതാവിനും പരുക്കേറ്റതായും നസ്ജ പറഞ്ഞു.
രാത്രി 10 മണിക്ക് ആരംഭിച്ച മർദ്ദനം രണ്ടു മണിക്കൂറോളം തുടർന്നിരുന്നു.
മകളെ കടന്നൽ കുത്തിയതിനെ തുടർന്ന് 4 ദിവസമായി യുവതിയും മകളും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, ഡിസ്ചാർജ് ചെയ്ത്
ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.തൻ്റെവല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു.
വർഷങ്ങളായി ഭർത്താവിൻ്റെ പീഡനം തുടരുന്നുണ്ടെങ്കിലും കൊലപ്പെടുത്താനായിരുന്നു ഇന്നത്തെ ശ്രമം. അതിനാലാണ് പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടിയത്, ഇനിയും പിന്തുടർന്ന് വന്നാൽ ഏതെങ്കിലും വാഹനത്തിനു മുന്നിൽ ചാടി ജീവനൊടുക്കുമായിരുന്നെന്നും നസ്ജ പറഞ്ഞു.
നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
Post a Comment