മുക്കം നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം ഡെസ്റ്റിലേഷന് ചാലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃക്കുടമണ്ണ തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരവകുപ്പ് 50 ലക്ഷം രൂപയും മുക്കം നഗരസഭ 49,91,000 രൂപയുമാണ് പദ്ധതിക്കായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
ക്ഷേത്രത്തോട് ചേര്‍ന്ന് ഇരുവഞ്ഞിപ്പുഴയുടെ വലതു ഭാഗത്തായി കെട്ടി സംരക്ഷിച്ചിട്ടുള്ള പുറമ്പോക്ക് സ്ഥലത്ത് പാര്‍ക്ക്, കഫ്റ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങള്‍ ഒരുക്കുകയും പുഴയിലേക്ക് ഇറങ്ങുന്നതിനായി നിലവിലുള്ള കടവ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കുകയും പാര്‍ക്കിലേക്ക് കരിങ്കല്‍ പടവുകള്ചെയ്യുകയും പാര്ക്കിലേക്കാലവശ്യമായ ദീപാലങ്കാര സംവിധാനങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം, ബോട്ടില്‍ ബൂത്ത് തുടങ്ങിയവ സ്ഥാപിക്കും.
മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ഉദ്ഘാടനചടങ്ങില്‍ നഗരസഭാ ചെയര്മാന് പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.പി. ചാന്ദ്നി സ്വാഗതമാശംസിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.കെ. റുബീന, മജീദ് ബാബു, കുഞ്ഞന്‍ മാസ്റ്റര്‍, സത്യനാരായണന് മാസ്റ്റര്‍ എന്നിവരും കൗണ്‍സിലര്‍മാരായ വേണു കല്ലുരുട്ടി, എം.ടി. വേണുഗോപാലന്‍, അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരെ കൂടാതെ കെ.ടി. ശ്രീധരന്, കെ. മോഹനന് മാസ്റ്റര്‍, ടി.കെ. സാമി, ഗോള്‍ഡന്‍ ബഷീര്‍, രാജേഷ് വെള്ളാരംകുന്നത്ത്, വി. അബ്ദുള്ളക്കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുനിസിപ്പല്‍ എഞ്ചിനീയര്‍ സഫീദ. എന്‍.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ബിബിന്‍ ജോസഫ് നന്ദി രേഖപ്പെടുത്തി.
Post a Comment