കോടഞ്ചേരി: കാലവർഷാരംഭത്തിൽത്തന്നെ അതിശക്തമായ മഴലഭിച്ചതോടെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും പ്രവർ ത്തിക്കുന്ന ഊർജനിലങ്ങളിൽ വൈദ്യുതി ഉത്പാദനം നേരത്തേ തുടങ്ങി.
കഴിഞ്ഞവർഷം ജൂൺ അവസാനത്തോടെയാണ് ഉത്പാദനം തുടങ്ങിയത്. ഇക്കുറിയാകട്ടെ, ഒരുമാസം മുൻപേ മുഴുവൻ ജനറേറ്ററുകളും പ്രവർത്തനം തുടങ്ങി. ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യമേഖലയിലെ മൂന്ന് വൈദ്യുതി പദ്ധതികളാണുള്ളത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആനക്കാംപൊയിൽ പവർ പ്രോജക്ട് ലിമിറ്റഡ്, മിനാറിന്റെ ഉടമ സ്ഥതയിലുള്ള പതങ്കയം ചെറുകിട ജലവൈദ്യുതി, സിയാലിന്റെ ഉടമസ്ഥതയിലുള്ള അരിപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി എന്നിവയാണവ. ചാലിപ്പുഴയെ ആശ്രയിക്കുന്ന, കെഎസ്ഇബി യുടെ ചെമ്പുകടവ് ഒന്ന്, രണ്ട്
പദ്ധതികളിലും ഉത്പാദനം പൂർണതോതിലായിട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയിൽ പ്രവർത്തിക്കുന്ന മൂന്ന് സ്വകാര്യ ഊർജനി ലയങ്ങളിലുമായി 8 ജനറേറ്ററുകളാണുള്ളത്20.5 മെഗാവാട്ടാണ് ഇവയുടെ ആകെ സ്ഥാപിതശേഷി. വർ ഷംതോറും 20 മില്യൺ യൂണിറ്റിലേറെ വൈദ്യുതി ഓരോനിലയത്തിലും ഉത്പാദിപ്പിക്കുന്നുണ്ട്. 70 കോടിരൂപയിലേറെ മുതൽ മുടക്കുള്ള ഓരോനിലയത്തിലും പ്രതിവർഷം ഏഴുകോടി രൂപയ്ക്ക് മുകളിൽ വൈദ്യുതി ഉത്പാദി പ്പിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പുഴയിൽ ബണ്ട് നിർമിച്ച് സംഭരിക്കുന്ന ജലം പെൻസ്റ്റോക്ക് പൈപ്പിലൂടെ ടർബൈനിലെത്തിച്ചുള്ള വൈദ്യുതി ഉത്പാദനം മൺസൂൺകാലത്തുമാ ത്രമേ സാധിക്കൂ. ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്ന് ജനറേറ്ററുകളുടെ ആകെയുള്ള സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റ് വൈദ്യുതിയാണ്. രണ്ടാംഘട്ട പദ്ധതി യിൽ 3750 യൂണിറ്റ് വൈദ്യുതിയും മണി ക്കൂറിൽ ഉത്പാദിപ്പി ക്കാം. ഇവിടെനിന്നുള്ള വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനിലെത്തിച്ച് അവിടെനിന്നാണ് വിതരണം ചെയ്യുന്നത്. ജൂൺമുതൽ നവംബർ വരെയുള്ള മഴക്കാലത്ത് രണ്ടുഘ ട്ടങ്ങളിലും ഉൽപാദനം നടത്താം. 32 കോടിരൂപ ചെലവിൽ 2003-ലാണ് പദ്ധതികൾ പ്രവർത്തന മാരംഭിച്ചത്.
2022-ലാണ് ഏറ്റവുംകൂടുതൽ വൈദ്യുതി ഉത്പാദനം ഇവിടെ നടന്നത്. ഏതാണ്ട് ഒന്നരക്കോടിയോളം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. അനുകൂലമായ മൺസൂണിൽ വൈദ്യുതി ഉത്പാദനം കഴിഞ്ഞവർഷത്തേക്കാൾ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Post a Comment