Nov 12, 2025

യു.ഡി.എഫ് സീറ്റിൽ തർക്കം: കോടഞ്ചേരി ഡിവിഷനിൽ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പോര്




കോഴിക്കോട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യു.ഡി.എഫിൻ്റെ സീറ്റ് ഉറപ്പുള്ള കോടഞ്ചേരി ഡിവിഷനിലെ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായി. കോടഞ്ചേരി ഡിവിഷൻ പരിധിക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ പരിഗണിച്ചതാണ് പ്രശ്‌നങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

പ്രശ്നം ദൂരത്തിന്റെ പേരിൽ:

​കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കോടഞ്ചേരി ഡിവിഷൻ. ഈ ഡിവിഷനിൽനിന്നും പാർട്ടി പാരമ്പര്യവും ജനപ്രതിനിധിയായി കഴിവ് തെളിയിച്ചവരും ഏറെയുണ്ടായിട്ടും, 25 കിലോമീറ്റർ അകലെയുള്ള കൊടിയത്തൂർ തോട്ടുമുക്കം സ്വദേശിനിയും പഞ്ചായത്ത് പ്രസിഡന്റുമായ ദിവ്യ ഷിബുവിനെ സ്ഥാനാർഥിയാക്കാൻ ഡി.സി.സി. ലിസ്റ്റിൽ ഒന്നാമതായി പരിഗണിച്ചതാണ് എതിർപ്പിന് കാരണം.

* ​ദിവ്യ ഷിബുവിന് വെറും രണ്ടര വർഷത്തെ പഞ്ചായത്ത് പ്രസിഡന്റ് പാരമ്പര്യം മാത്രമേയുള്ളൂ എന്നാണ് വിമർശനം.

* ​ഇവർക്ക് പാർട്ടി ഭാരവാഹിത്വമില്ലെന്നും മീറ്റിംഗുകളിൽ പങ്കെടുക്കാറില്ലെന്നും ചൂണ്ടിക്കാട്ടി കൊടിയത്തൂർ മണ്ഡലം കമ്മിറ്റി നേരത്തെ സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

* ​ടി. സിദ്ദിഖ്, ഹബീബ് തമ്പി എന്നിവരെ സ്വാധീനിച്ചാണ് ഈ സീറ്റ് തരപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

* ​"ഡിവിഷനിൽ യോഗ്യതയും കഴിവുമുള്ള നിരവധി പേരുള്ളപ്പോൾ 25 കിലോമീറ്റർ ദൂരത്തുള്ള സ്ഥാനാർഥി എന്തിന്?" എന്നാണ് പാർട്ടി പ്രവർത്തകരുടെ ചോദ്യം.

തഴഞ്ഞത് മുതിർന്ന നേതാക്കളെ:

​ഡിവിഷനിൽ കഴിവ് തെളിയിച്ച നിരവധി നേതാക്കളെ തഴഞ്ഞാണ് ദിവ്യ ഷിബുവിനെ പരിഗണിച്ചതെന്നും ആക്ഷേപമുണ്ട്. നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി അംഗവുമായ മില്ലി മോഹൻ (ലിസ്റ്റിൽ രണ്ടാം സ്ഥാനം), മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി. വൈസ് പ്രസിഡന്റുമായ അന്നമ്മ ടീച്ചർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, മുൻ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ എന്നിവരൊക്കെ ഈ ഡിവിഷനിൽനിന്നുള്ള പ്രമുഖരാണ്.
​രാജിക്കത്ത് നൽകി:
​യോഗ്യതയുള്ളവരെ തഴഞ്ഞ് ദിവ്യ ഷിബുവിനെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ, കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെക്കുമെന്ന് ഡി.സി.സി.ക്ക് കത്ത് നൽകിയിട്ടുള്ളതായും സൂചനയുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only