Jul 8, 2022

മീൻ വിൽക്കുന്ന വക്കീൽ നേടുന്ന ത് ദിനവും 10000.


മീന്‍ വിൽക്കുമ്പോൾ ഞാന്‍ ഹാപ്പിയാണ്. നല്ല വരുമാനമുണ്ട്. പന്ത്രണ്ടുപേര്‍ക്ക് തൊഴിലും നല്‍കുന്നു.


കൊല്ലം: ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും വാരിക്കൂട്ടിയ 44കാരനായ അഡ്വ. നെല്‍സണ്‍ തോമസ് മീന്‍ കച്ചവടക്കാരനായത് വെറുതേയല്ല.ഇപ്പോള്‍ ദിവസവരുമാനം 10,000 രൂപ. പാട്ടത്തിനെടുത്ത ആറേക്കറില്‍ കുളങ്ങള്‍ നിര്‍മ്മിച്ച്‌ മത്സ്യം വളര്‍ത്തുന്നു. അടുത്തിടെ നാലായിരത്തോളം മത്സ്യങ്ങളെ വിളവെടുത്തു. 12 പേര്‍ക്കു തൊഴില്‍ നല്‍കുന്നു. മീന്‍ വിറ്റ് കിട്ടിയ ലാഭം കൊണ്ട് 2000ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മ്മിക്കുന്നു. സ്വന്തമായുള്ള 60 സെന്റില്‍ വാഴയും പച്ചക്കറിയും. വാളകം വയയ്‌ക്കലില്‍ പപ്പായാസ് ഫ്രഷ് റസ്റ്റോറന്റ്. വാളകത്തും തൃക്കണ്ണമംഗലിലും പപ്പായാസ് ഫ്രഷ് മത്സ്യവിപണന കേന്ദ്രങ്ങളും. അപ്പോഴും മീന്‍ വിലപറഞ്ഞ് വില്‍ക്കാനും വെട്ടിമുറിച്ച്‌ നല്‍കാനും നെല്‍സണ്‍ തോമസ് മുന്നിലുണ്ട്. ഓര്‍ഡര്‍ അനുസരിച്ച്‌ വീടുകളില്‍ എത്തിക്കും. അതിനായി ഏഴര ലക്ഷം രൂപ ചെലവിട്ടാണ് മൊബൈല്‍ ആപ്ളിക്കേഷന്‍ തയ്യാറാക്കിയത്.
പട്ടാളത്തില്‍ നിന്നു വിരമിച്ചശേഷം കെ.എസ്.ആര്‍.ടി.സി ഡ്രൈവറായി ജോലി ചെയ്ത പരേതനായ യോഹന്നാന്‍ തോമസിന്റെയും സാറാമ്മയുടെയും മകന് ഏത് ജോലി ചെയ്യാനും മടിയില്ല. 2018ല്‍ പെട്ടി ഓട്ടോയില്‍ നാട്ടുവഴികളിലൂടെ മീന്‍ വിറ്റാണ് തുടക്കം. പഠനം ഹരമാണെങ്കിലും ആരുടെയും കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടമല്ല, പഠനത്തോടൊപ്പം വരുമാനവുമെന്ന ചിന്തയിലാണ് മീന്‍കച്ചവടം തുടങ്ങിയത്. കൂട്ടുകാരടക്കം കളിയാക്കിയെങ്കിലും വീട്ടില്‍ നിന്നു നല്ല പിന്തുണകിട്ടി.
ട്രോളിംഗ് നിരോധനമായതിനാല്‍ ഇപ്പോള്‍ വളര്‍ത്തുമത്സ്യമാണ് വില്‍ക്കുന്നത്. തിലോപ്പിയ, നട്ടര്‍, ആറ്റുവാള, കരിമീന്‍...
കൊട്ടാരക്കര ബാറില്‍ അഭിഭാഷകന്‍
കൊട്ടാരക്കര ബാറില്‍ അഭിഭാഷകനാണ് തൃക്കണ്ണമംഗല്‍ മറവൂര്‍ വീട്ടില്‍ നെല്‍സണ്‍ തോമസ്. കഠിനാദ്ധ്വാനത്തിന്റെ വഴിയിലും പഠനവും തുടരുകയാണ്. ഇപ്പോള്‍ മാനേജ്മെന്റ് സ്റ്റഡിയില്‍ റിസര്‍ച്ച്‌ സ്കോളറാണ്. ബി.എഡും എം.ബി.എയും എംഫിലും,​ എല്‍എല്‍.ബിയും എല്‍എല്‍.എമ്മും ഉള്‍പ്പെടെ യോഗ്യതകളുടെ നീണ്ട പട്ടിക നിലവിലുണ്ട്. ഭാര്യ ലിനി ജോസ്. മക്കള്‍ നേഹയും നിയയും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only