Nov 13, 2022

ഫോണ്‍ മോഷണം പോയപ്പോള്‍ പൊലീസില്‍ പരാതി നല്‍കി: ഫലമില്ലെന്ന് കണ്ടതോടെ അഞ്ചംഗ സംഘം യുവാക്കള്‍ തുനിഞ്ഞിറങ്ങിയതോടെ കിട്ടിയത് ഏഴ് ഫോണുകൾ.


മുപ്പതിനായിരം രൂപയുടെ ഫോണ്‍ മോഷണം പോയപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഒരു സംഘം യുവാക്കള്‍ തുനിഞ്ഞിറങ്ങി

സൈബര്‍ സെല്ലിന്റെയും പോലീസിന്റെയും പണി സ്വയംചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ഫോണ്‍ കണ്ടെത്തി. നാഗമ്ബടം സ്വദേശികളായ പി. ഗോവിന്ദ്, അതുല്‍ രാജേഷ്, അമല്‍ സാം വര്‍ഗീസ്, നെവിന്‍ ടി. സക്കറിയ, അഖില്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കണ്ടെത്തിയത്.
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോണ്‍ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തി. വെള്ളം എടുക്കാന്‍ പോയ തക്കത്തിന് ഫോണുമായി ഇയാള്‍ ഓടിമറഞ്ഞു. തുടര്‍ന്ന് ഫോണ്‍ മോഷണം പോയത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നെറ്റ് കണക്‌ഷന്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നു പറഞ്ഞ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ മടക്കി.പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസ്സിലാക്കിയതോടെ യുവാക്കള്‍ സ്വന്തം നിലയില്‍ ഫോണ്‍‌ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടര്‍ച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോണ്‍ ഓണ്‍ ചെയ്തതായി മനസ്സിലായി. തുടര്‍ന്ന് ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച്‌ ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തി.
കുറിച്ചിയില്‍ ഫോണ്‍ ഉണ്ടെന്ന് സമനസ്സിലായതോടെ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. എന്നാല്‍ നിങ്ങള്‍ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കള്‍ക്ക് ലഭിച്ച പ്രതികരണം. തുടര്‍ന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയില്‍ ഫോണ്‍ ഇരിക്കുന്ന സ്ഥലത്തെത്തി. 
ഫൈന്‍ഡ് മൈ ഡിവൈസില്‍ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു.ഗോഡൗണുകള്‍ക്കു സമീപം കാട്ടിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോണ്‍ വച്ചിരുന്നത്. ചിങ്ങവനം പൊലീസിനെ വിവരമറിയിച്ചു. ഉടനെത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. ഒടുവില്‍ നാട്ടുകാരെയും കൂട്ടി കാട്ടില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് തന്റേതടക്കം 7 ഫോണ്‍. തുടര്‍ന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. ആറു ഫോണുകള്‍ പൊലീസിന് കൈമാറുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only