May 3, 2024

സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, വെറുതെ ആരെങ്കിലും ബസിന്‍റെ ഫോട്ടോ എടുക്കുമോ'? ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‍ന


തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണവുമായി നടി റോഷ്ന ആന്‍ റോയ്. ഇതേ ഡ്രൈവറില്‍ നിന്ന് തനിക്കും റോഡ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായിട്ടുണ്ടെന്നും എംവിഡിയോട് അന്ന് പരാതിപ്പെട്ടിരുന്നുവെന്നും റോഷ്ന പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് റോഷ്നയുടെ കുറിപ്പ്.


റോഷ്ന ആന്‍ റോയ്‍യുടെ കുറിപ്പ്
ഇവിടെ രാഷ്ട്രീയം ചർച്ചയാക്കാനോ അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ  നിൽക്കുന്നില്ല. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അത്തുപോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി, കൂടെ സ്ഥലം എംവിഡിയും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും.
ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്.  മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ
എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാനും എന്റെ സഹോദരനും. കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണി ആയിരുന്നതുകൊണ്ട് ഒരു വണ്ടിക്ക് കഷ്ടിച്ച് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. വളരെ പതുക്കെയാണ് പോയിരുന്നത്. ഇതേഎല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആര്‍ടിസി ബസുകാർ. ഞാനും വാശിയിലായി. അദ്ദേഹം എന്റെ പുറകിൽ കിടന്ന് ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോണ്‍ അടിച്ചു.


വളരെ പെട്ടെന്ന് എനിക്ക് മറുപടി കിട്ടി. അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കിഭായ് കളിക്കാൻ ഇറങ്ങി വന്നു. അയാൾ വളരെ മോശമായിത്തന്നെയാണ് സംസാരിച്ചതും. ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇതുപോലെതന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്ത് പോവുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല. കെഎസ്ആര്‍ടിസി ബസ് കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡ് ആക്കി. ഞങ്ങൾ മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത്. ഞാൻ വണ്ടി സൈഡ് ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു.  അകലെനിന്ന്
പറഞ്ഞു.  അകലെനിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി. അവിടെയും കുറേ നാടകം കളിച്ചു ഇയാൾ. പൊലീസുകാർ സംസാരിച്ച് സോള്‍വ് ചെയ്ത് വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു.
ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു, അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത്. തിരുവനന്തപുരം വണ്ടി ആയതുകൊണ്ട് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ കെഎസ്ആര്‍ടിസി ബസിന് പിറകിൽ ഒരു നമ്പർ ഉണ്ട്, അവിടേക്ക് വിളിച്ച് പരാതി കൊടുക്കാൻ പറഞ്ഞു. ഞാൻ ആ ബസിന്റെ ഫോട്ടോ എടുത്ത് വച്ചിരുന്നു. അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനെയൊരു നമ്പർ നിലവിലില്ല.


ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സഹായമായി. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവുമില്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയതുകൊണ്ട് യദുവിന് എന്ത് തോന്നിയവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെയുള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാവും. ഓർമ്മിപ്പിക്കാൻ വേണ്ടിക്കൂടിയാണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു.  വെറുതെ ആരും കെഎസ്ആര്‍ടിസി ബസിന്റെ ഫോട്ടോ എടുത്തുവെക്കില്ലല്ലോ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only