കൂടരഞ്ഞി: സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൂമ്പായിൽ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാതെ ഗ്രാമ പഞ്ചായത്തിൻ്റെ ഗുരുതര അനാസ്ഥ.
2 വർഷം മുമ്പ് മന്ത്രി നേരിട്ട് എത്തി ഉദ്ഘാടനം നടത്തിയ കെട്ടിടമാണ് ഉപയോഗശൂന്യമായി നശിക്കുന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ അവസാന സമയത്താണ് കൂമ്പാറ ബസ്സ്റ്റാൻ്റിൽ വിഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. പിന്നിട് വന്ന ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒന്നര വർഷം കൊണ്ട് നിർമാണം പൂത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യ്തെങ്കിലും മലയോര ഹൈവേ പ്രവർത്തിയുടെ നിർമാണ സാമിഗ്രികൾ
ബസ്സ്റ്റാൻ്റിൽ സൂക്ഷിച്ചതിനാൽ കെട്ടിടം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നില്ല.
മലയോര ഹൈവേ നിർമാണം പൂർത്തിയായെങ്കിലും വഴിയോര വിശ്രമകേന്ദ്രം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്.
ദിനം പ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രം അടിയന്തരമായി പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് തയ്യാറാകണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.
Post a Comment