
മുക്കം: വി കെ വിനോദ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നപ്പോൾ ദീർഘവീക്ഷണത്തോടെ സ്ഥാപിച്ച മുളങ്കാടുകൾ ആണ് മുക്കം കടവ് പാലത്തിന് സമീപം ഉള്ളത്, ഒരു പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് നിന്നും മുള തൈകൾ കൊണ്ടുവന്ന് മാന്ത്രയിൽ നേഴ്സറി സ്ഥാപിച്ച് പുഴയുടെ സൈഡ് ഇടിഞ്ഞു പോകാതിരിക്കാനും, എസ് കെ പൊറ്റക്കാടിന്റെ സ്മൃതികേന്ദ്രം വിനോദസഞ്ചാര കേന്ദ്രമായി എല്ലാവരെയും ആകർഷിക്കുന്നതിനും വേണ്ടി സ്ഥാപിച്ചതായിരുന്നു ഇത്, ഈ മുളങ്കാടുകളാണ് യാതൊരു വിധശ്രദ്ധയും കാണിക്കാതെ,കോൺഗ്രസ് പ്രവർത്തകനായ കോൺട്രാക്ടർ, താൻ കോൺടാക്ട് എടുത്ത് വെൻറ് പൈപ്പുകൾ എടുത്തു മാറ്റുന്നതിന്, ക്രൈയിനും ജെസിബിയും കൊണ്ടുവന്ന് ഇപ്പോൾ നശിപ്പിച്ചിരിക്കുന്നത്, മൂന്നുലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിർമ്മിച്ച സ്റ്റെപ്പുകളും, അതിനു തൊട്ടു താഴെയായി ഉണ്ടായിരുന്ന മുളം കൂട്ടവും ജെസിബി ഉപയോഗിച്ച് തള്ളി മറക്കുകയായിരുന്നു, ഈ മുളങ്കാടുകൾ തങ്ങി നിന്ന് വലിയ രൂപത്തിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നു, പുഴയിൽ ഒഴുകിവരുന്ന മലിന വസ്തുക്കൾ പൂർണ്ണമായി ഇവിടെ തടഞ്ഞു നിൽക്കുകയാണ്, ഇക്കാര്യത്തിന് നേതൃത്വം നൽകിയിട്ടുള്ളത് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടാണ്, അദ്ദേഹം നോക്കി നിൽക്കുകയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്, എന്നാൽഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായിട്ടില്ല, പഞ്ചായത്തിന്റെ ആസ്തിയിൽ ഒരു സ്വകാര്യ വ്യക്തി കയറി ഇത്തരം അക്രമങ്ങൾ കാണിച്ചിട്ടും അതിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആ സ്ഥാനത്ത് തുടരാൻ അർഹനല്ല, പാറത്തോട്ടിൽ പുതുതായി തുടങ്ങുന്ന കരിക്കൽ, ക്വാറിക്ക് റോഡ് നിർമ്മിക്കുന്നതിന് തോടിന് കുറുകെ സ്ഥാപിക്കാൻ ആണ് ഈ പൈപ്പുകൾ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പറക്കെ ആക്ഷേപമുണ്ട്, ഒരുഭാഗത്ത് പഞ്ചായത്തിന്റെ ആസ്തികൾ നശിപ്പിക്കുക, മറുഭാഗത്ത് അനധികൃത കരിങ്കൽ കോറികൾക്ക് ഒത്താശ ചെയ്തുകൊടുക്കുക, ഇതാണ് ഈ പഞ്ചായത്തിന്റെ ഭരണസംവിധാനം ഉപയോഗിച്ച് ഇവർ ഇപ്പോൾ ചെയ്യുന്നത് . ഈ മുളങ്കാടുകൾ നശിപ്പിച്ചവർക്കെതിരെ, നടപ്പാത നശിപ്പിച്ചവർക്ക് എതിരെയും ക്രിമിനൽ നിയമപ്രകാരം കേസ് നൽകണമെന്നും, ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു, സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷമാണ്, മെമ്പർമാർ ഈ ആവശ്യം ഉന്നയിച്ചതും, രേഖാമൂലം ഇത് സംബന്ധിച്ച പരാതി ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് നൽകിയത്, എൽഡിഎഫ് മെമ്പർമാരായ കെ പി ഷാജി, കെ ശിവദാസൻ, എം ആർ സുകുമാരൻ, നൗഷാദ് കെ കെ, ജിജിത സുരേഷ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത്, ഷിജി സിബി, തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്
Post a Comment