കൊച്ചി: കൊച്ചിയുടെ പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ വീണ്ടെടുക്കില്ല. വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നതിനാലാണു തീരു മാനം. കപ്പലിനൊപ്പം മുങ്ങിയ ചരക്കുകളും ഇതോടൊപ്പം ഉപേക്ഷിക്കും. അപകടത്തിൽ നഷ്ടപ്പെട്ട ചരക്കുകൾക്കു മാത്രം ഏകദേശം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. കപ്പലും കണ്ടെയ്നറു കളും കാർഗോകളും അടക്കം 1000 കോടിക്കു മുകളിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഷിപ്പിംഗ് കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, കപ്പൽ കടലിൽ ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു വഴിതുറന്നേക്കുമെന്നതിനാൽ സർക്കാർ ഇട പെടൽ അനിവാര്യമാകും. കപ്പൽച്ചാലിൽ യന്ത്രഭാ ഗങ്ങൾ ഉപേക്ഷിക്കുന്നത് കപ്പൽ ഗതാഗതത്തിനും മത്സ്യസമ്പത്തിനും ദോഷകരമായേക്കുമെന്നതിനാൽ തുടർനടപടികൾ നിർണായകമാകും.
കപ്പൽ ഉയർത്തുന്നതിന് പ്രധാന വെല്ലുവിളി ഭീമമായ തുകയാണ്. കപ്പലിൻ്റെ കാലപ്പഴക്കവും നഷ്ടപ്പെട്ട ചരക്കുകളുടെ നഷ്‌ടവും കണക്കാക്കുമ്പോൾ ഇതിന്റെ ഇരട്ടിയിലധികം തുകയാണ് വീണ്ടെടു ക്കാൻ ചെലവഴിക്കേണ്ടിവരിക. ഇതിനുപുറമെ പ്ര തികൂല കാലാവസ്ഥയിൽ ദൗത്യം പൂർത്തിയാക്കാ ൻ എത്രസമയം വേണമെന്ന് മുൻകൂട്ടി കണക്കാക്കാനും കഴിയില്ല. ഈ ഘടകങ്ങളെല്ലാം കണക്കിലെടു ത്താണ് കപ്പലും കാർഗോകളും ഉപേക്ഷിക്കാൻ ഷിപ്പിംഗ് കമ്പനി തീരുമാനിച്ചുള്ളത്. കപ്പലിന്റെ സ്ഥിരത സംബന്ധിച്ച പ്രശ്‌നങ്ങളാണ് അപകടത്തിനു വഴിവച്ചിട്ടുള്ളതെന്നാണ് ഷിപ്പിംഗ് കമ്പനി നൽകുന്ന പ്രാഥമിക വിവരം.
Post a Comment