Jun 17, 2025

പ്ലസ് വൺ പ്രവേശനം ലഭിക്കാതെ 16,889 അപേക്ഷകർ


കോഴിക്കോട്: ജില്ലയിൽ പ്ലസ് ‌വൺ
പ്രവേശനം ലഭിക്കാതെ 16,889 അപേക്ഷകർ. മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും ഇത്രയും കുട്ടികൾ പുറത്തുനിൽ ക്കുകയാണ്. ജില്ലയിൽ പ്ലസ് വണ്ണിന് 48,238 അപേക്ഷകരാണു ള്ളത്. മൂന്ന് അലോട്ട്‌മെൻ്റുകളി ലായി 31,349 പേർക്കാണ് പ്രവേശനം ലഭിച്ചത്. അപേക്ഷിച്ചവരിൽ 64.99 ശതമാനത്തിന് മാത്രമാണ് സീറ്റ് ലഭിച്ചത്. 35 ശതമാന വും പുറത്താണ്.

പ്ലസ് വണ്ണിനു 31,369 സീറ്റി ലേക്കാണ് അലോട്ട്മെന്റ് നടന്ന ത്. ഇതിൽ 20 സീറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എസ്.സി വിഭാഗത്തിൽ ഏഴും ഹിന്ദു ഒബിസി വിഭാഗത്തിൽ ആറും
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി (ഇഡബ്ല്യു എസ്) അഞ്ചും ആംഗ്ലോ ഇന്ത്യ ൯സ്, ഈഴവ തിയ്യ വിഭാഗത്തിലായി ഓരോ സീറ്റുവീതവുമാണ് അവശേഷിക്കുന്നത്.

ഈവർഷം സ്പോർട്‌സ് ക്വാ ട്ടയിൽ 782 സീറ്റുകളാണ് അനു വദിച്ചത്. ഇതിൽ 75 സീറ്റുകൾ ഒഴിവുണ്ട്. അതേസമയം അൺഎ യ്‌ഡഡ് സ്കൂ‌ളുകളിലുൾപ്പെടെ സർക്കാർ കണക്കുകളിൽ 43,142 സീറ്റുകളുണ്ട്. ഇത് പരിഗണിച്ചാലും നിലവിലെ അപേക്ഷിച്ചവരുടെ എണ്ണത്തേക്കാൾ 5096 സീറ്റുകളുടെ കുറവുണ്ടാകും.

അപേക്ഷിച്ചവരിൽ വിഎച്ച്എസ്‌ഇ, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ, ഇൻ്റഗ്രേറ്റഡ്
കോഴ്‌സുകൾ എന്നിവയിലെ കുട്ടികളുമുൾപ്പെടും. ഇവരെല്ലാം കുറയുമെന്നത് പരിഗണിച്ചാലും പലകുട്ടികളും പ്ലസ് വൺ ക്ലാസിന് പുറത്താകുമെന്ന ആശങ്കയുണ്ട്.

കഴിഞ്ഞ വർഷവും എസ്എ സ്എൽസി പാസായ കുട്ടികളുടെ എണ്ണം കൂടുതലും സീറ്റുകളുടെ എണ്ണം കുറവുമായിരുന്നു. എ ന്നാൽ പലയിടത്തും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു വെന്നാണ് അധികൃതർ പറയുന്നത്.

സംവരണ സീറ്റുകൾ പലതും ആളില്ലാത്തതിനാൽ ജനറലായി മാറും. ഇതോടെ സീറ്റുകളില്ലാ ത്ത പ്രശ്ന‌മുണ്ടാവില്ലെന്നാണ് അധികൃതരുടെ വാദം.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only