ടെഹ്‌റാൻ- ഡ്രോണുകളും മിസൈലും ഉപയോഗിച്ച് ഇസ്രായേലിനെതിരാായ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാന്റെ പ്രഖ്യാപനം. വടക്കൻ ഇറാനിലെ ഖോം പ്രവിശ്യയുടെ വ്യോമാതിർത്തി ലംഘിച്ചതിന് ഡസൻ കണക്കിന് ഇസ്രായേലി ഡ്രോണുകൾ വെടിവച്ചിട്ടതായും ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേയിന്റെ എഫ്-36 വിമാനവും വെടിവെച്ചിട്ടതായി ഇറാൻ സൈന്യം പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ഖോം പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ഡ്രോണുകൾ കണ്ടെത്തി നശിപ്പിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ചെറിയ ഡ്രോണുകൾ ഇസ്രായേൽ ആക്രമണത്തിന്റെ ഭാഗമാണെന്നും ഇവയെ നിർവീര്യമാക്കിയതായും സൈന്യം പറഞ്ഞു. കൂട്ട നശീകരണ ആയുധങ്ങളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇസ്രായേലി ഫാക്ടറിയെ ലക്ഷ്യമിട്ട് ഇറാൻ സൈബർ ആക്രമണവും പ്രഖ്യാപിച്ചു.
കൂട്ട നശീകരണ ആയുധങ്ങളുടെ നിർമ്മാണത്തിൽ പങ്കാളികളായ ഇസ്രായേലി സ്ഥാപനത്തിന് നേരെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും ഇറാൻ പറഞ്ഞു. ലോഹ കാസ്റ്റിംഗിലും സൈനിക, പ്രതിരോധ വ്യവസായങ്ങൾക്കായുള്ള സെൻസിറ്റീവ് ഘടകങ്ങളുടെ നിർമ്മാണത്തിലും ഏർപ്പെട്ട കമ്പനിയാണിത്. സൈബർ ‘സപ്പോർട്ട് ഫ്രണ്ട്’ പറയുന്നതനുസരിച്ച്, ആക്രമണ, പ്രതിരോധ മിസൈലുകൾ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന ഇസ്രായേലി വിമാനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഭാഗങ്ങളും കമ്പനി നിർമ്മിക്കുന്നുണ്ട്.
Post a Comment