Jul 28, 2025

സംസ്ഥാനത്ത് കടൽ മത്സ്യ സമ്പത്തിൽ വൻ ഇടിവ്


സംസ്ഥാനത്ത് കടൽ മത്സ്യസമ്പത്തിൽ കഴിഞ്ഞ വർഷം വലിയ ഇടിവുണ്ടായതായി ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതു കേരളത്തിലെ 222 കടലോര മത്സ്യ ഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യ ഗ്രാമങ്ങളിലുമായി അധിവസിക്കുന്ന 10.29 ലക്ഷത്തോളം വരുന്ന തീരദേശ ജനതയുടെ നെഞ്ചിൽ സൃഷ്ടിക്കുന്നത് ആശങ്കയുടെ കടലി രമ്പം.

2021-22 ൽ 8,26,230 മെട്രിക് ടണ്ണായിരുന്നു ആകെ മത്സ്യഉത്പാദനം. ഇതിൽ സമുദ്ര മേഖല 6,00,802 മെട്രിക് ടണ്ണും ഉൾനാടൻ മത്സ്യ മേഖല 2,25,428 മെട്രിക് ടണ്ണുമാണ് സംഭാവന ചെയ്തത്. 2022-23 ൽ സമുദ്രമേഖലയിൽ നിന്ന് 6,90,945 ഉം ഉൾനാടൻ മേഖലയിൽ നിന്ന് 2,29,578 ഉം ഉൾപ്പെടെ 9,20,523 മെട്രിക് ടണ്ണായിരുന്നു ആകെ ഉത്പാദനം. എന്നാൽ കഴി ഞ്ഞവർഷം ഉൾനാടൻ മേഖലയിൽനിന്ന് 2,51,066 മെട്രിക് ടൺ എന്ന അധിക ഉത്പാദനം ലഭിച്ചപ്പോൾ കടൽ മേഖലയിൽ നിന്നുള്ള ഉത്പാദനം 5,81,422 മെട്രിക് ടണ്ണായി കുറഞ്ഞു. 1,09,523 മെട്രിക് ടണ്ണി ന്റെ ഇടിവാണ് കടൽ മേഖലയിൽ ഉണ്ടായത്.

590 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരവും 34 കായലും 44 നദികളും 35 ജലസംഭരണികളുമാണ് സംസ്ഥാന ത്തുള്ളത്. ഈ മേഖലയിൽ 1.86 ലക്ഷം മത്സ്യത്തൊഴിലാളികളും അനുബന്ധമേഖലകളായ മത്സ്യ സംസ്ക്‌കരണം, വിപണനം എന്നീ രംഗങ്ങളിൽ 1.64 ലക്ഷം പേരും ജോലി ചെയ്യുന്നു. എന്നാൽ പ്രതിശീർഷ മത്സ്യ ലഭ്യതയിൽ കുറവു വരുന്നതും വരുമാനം കുറയുന്നതും മത്സ്യമേ ഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന തീരദേശ ജനതയുടെ സ്വ‌പ്നങ്ങളിൽ കരിനിഴൽ വീഴ്ത്തും.

മറ്റ് സംസ്ഥാനങ്ങളിൽ ഒരു ഹെക്ടർ ചുറ്റളവിൽ ശരാശരി 3000 കിലോയാണ് ഉത്പാദനക്ഷമതയെങ്കിൽ സംസ്ഥാനത്ത് ഇത് ആയിരത്തിൽ താഴെയാണ്. ദേ ശീയതലത്തിൽ മത്സ്യ ഉത്പാദനത്തിൻ്റെ 55 - 60 ശതമാനം ഉൾനാടൻ മത്സ്യമേഖ ലയിൽനിന്നും മത്സ്യകൃഷിയിൽനിന്നും ലഭിക്കുമ്പോൾ കേരളത്തിൽ ഇത് 30-35 ശതമാനം മാത്രമാണ്.

കഴിഞ്ഞവർഷം സംസ്ഥാനത്തെ മ
ത്സ്യബന്ധനമേഖലയിൽ അടിസ്ഥാന സൗകര്യവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് 287,22 കോടി ചെലവഴിച്ച് അഞ്ചു പദ്ധതികളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നടത്തിയിരുന്നു. കാസർഗോഡ്, പൊന്നാനി, കോഴിക്കോട് പുതിയാപ്പ, കൊയിലാ ണ്ടി, അർത്തുങ്കൽ എന്നീ ഹാർബറു കളുടെ വികസനത്തിനുള്ള പദ്ധതികൾ ക്കാണ് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാർ മത്സ്യ ഉത്പാദനം വർധിപ്പി ക്കാനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി ജനകീയ മത്സ്യകൃഷി, മത്സ്യകേരളം, സുഭിക്ഷകേരളം എന്നീ പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും മത്സ്യമേ ഖലയിലുള്ളവരുടെ സ്ഥിതി ആശങ്കയു ളവാക്കുന്നതാണ്. കടലിൽ രാസമാലി ന്യങ്ങളും മാരക വിഷപദാർഥങ്ങളും അ ടിഞ്ഞുകൂടുന്നതുമൂലം മത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനു പുറമെ മത്സ്യസമ്പത്ത് കുറയാനും ഇത് കാരണമാകുന്നതായി ചൂണ്ടിക്കാ ണിക്കപ്പെടുന്നു. ഇതിനിടെ പരിസ്ഥിതി ആഘാത പഠനം നടത്താതെ കേരളത്തി ൽ കടൽ മണൽ ഖനനത്തിന് കേന്ദ്രസ ർക്കാർ ടെൻഡർ നടപടികൾ ആരംഭിച്ചി ട്ടുണ്ട്. ഇത് സംസ്ഥാനത്തെ മത്സ്യമേഖ ലയെ പ്രതികൂലമായി ബാധിക്കുമെന്ന കടുത്ത ആശങ്കയും ഉയരുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only