Feb 11, 2026

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയല്‍വാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ


മംഗളുരു:വിവാഹിതൻ, മൂന്ന് കുട്ടികളുടെ പിതാവ്. അയല്‍വാസിയായ 19കാരിയെ വിവാഹം ചെയ്യാൻ സമ്മർദ്ദം. മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ ജീവനൊടുക്കി 19കാരിയും അമ്മയും.


കർണാടകയിലെ മാണ്ഡ്യയില്‍ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19-കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച്‌ വിവാഹിതനായ അയല്‍വാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകള്‍ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൊലീസും ഉദ്യോഗസ്ഥരും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ അയല്‍ക്കാരന്റെ ഭീഷണി കാരണമുള്ള കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അമ്മയും മകളും. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടില്‍ നിരന്തരമായ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അയല്‍വാസിക്ക് സാധിച്ചിരുന്നു. 35കാരനായ മുത്തുരാജു എന്ന വിവാഹിതനായ അയല്‍വാസിയാണ് പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇക്കാരണത്താല്‍ ശകുന്തളയും ഭർത്താവ് മഹേഷും മുത്തുരാജുവിന് താക്കീത് നല്‍കുകയും മകളില്‍ നിന്ന് അകന്നുനില്‍ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ക്ക് മാതാപിതാക്കള്‍ വിവാഹം ആലോചിച്ചത്. ഈ വിവരം അറിഞ്ഞതോടെ


മുത്തുരാജു ശകുന്തളയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി. ഈ വിവാഹം നടന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭീഷണികള്‍ അമ്മയ്ക്കും മകള്‍ക്കും കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചും കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചും അവർ ആശങ്കയിലായിരുന്നു. ഈ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തിന് ശേഷം ശകുന്തളയുടെ ഭർത്താവ് മഹേഷ് ഹാലഗുരു പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സംബന്ധിച്ച ആരോപണങ്ങളും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടർച്ചയും അധികൃതർ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.


(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only