Jun 5, 2022

ഗാന്ധിജിക്ക് പുറമേ,അബ്ദുൽ കലാമും, രവീന്ദ്ര നാഥ ടാഗോറും ഇന്ത്യൻ നോട്ടുകളുടെ മുഖമാകും ചരിത്ര തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരും ആർ ബി ഐ യും ?


കറൻസി നോട്ടുകളിൽ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുൾ കലാമിനെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദേശീയ ഗാനത്തിന്റെ സൃഷ്ടാവായ രവീന്ദ്ര നാഥ ടാഗോറിന്റെ യും ഇന്ത്യയുടെ മിസൈൽ മാൻ അബ്‌ദുൽ കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോ​ഗിക്കുന്നത്  ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ)  പരിഗണിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യമായാണ്. മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കാൻ ആർബിഐ ആലോചിക്കുന്നത്.അങ്ങനെ പുറത്തിറക്കുകയാണെങ്കിൽ ഗാന്ധിജിക്ക് ശേഷം നോട്ടുകളിൽ ഇടം പിടിക്കുന്ന ആദ്യ വ്യക്തികൾ ആയിരിക്കും  ഒരു നോട്ടിൽ ഒരാളുടെ ചിത്രങ്ങളെ കാണുകയുള്ളു.നോട്ടുകളുടെ മൂല്യങ്ങൾ നിശ്ചിയിച്ചിട്ടില്ല ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു..
ആർബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോർ, കലാം വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകൾ വിദ​ഗ്ധ പരിശോധനക്കായി ഐഐടി ദില്ലി എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഷഹാനി തെരഞ്ഞെടുക്കുന്ന സാമ്പിൾ സർക്കാരിന്റെ അന്തിമ പരിഗണനക്ക് നൽകാനായി അദ്ദേഹത്തോട് നിർദേശിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ധനമന്ത്രാലയവും RBI യും ഉടൻ തീരുമാനം ഉന്നത തലത്തിൽ എടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.മൂന്നു വാട്ടർ മാർക്ക് സാമ്പിൾസ് ആണ് രൂപ കൽപനയിൽ ഉള്ളത്.


മൂന്ന് വാട്ടർമാർക്ക് സാമ്പിളുകളുടെ രൂപകൽപ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറൻസി നോട്ടുകളിൽ ഒന്നിലധികം അക്കങ്ങളുടെ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്. 
​ഗാന്ധിയുടെ ചിത്രത്തിന് പുറമെ, ടാ​ഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്കുകൾ ഉപയോ​ഗിക്കണമെന്ന് 2017-ൽ, നോട്ടുകളുടെ സുരക്ഷാ സവിശേഷതകൾ ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച റിസർവ് ബാങ്ക് ആഭ്യന്തര കമ്മിറ്റികളിലൊന്ന് നിർദേശം നൽകിയിരുന്നു. തുടർന്ന് 
2021-ൽ, ആർബിഐ മൈസൂർ ആസ്ഥാനമായുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ്പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പർ മില്ലിനും വാട്ടർമാർക്ക് സാമ്പിളുൾ  രൂപകൽപ്പന ചെയ്യാൻ നിർദ്ദേശങ്ങൾ നൽകി. തുടർന്ന്, സാമ്പിളുകൾ പരിശോധിക്കുന്നതിനായി വിദ​ഗ്ധനായ ഷഹാനിക്ക് അയച്ചു. സാമ്പിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only