മാനന്തവാടി: മാനന്തവാടി പയ്യമ്പള്ളി പനച്ചിയില്‍ അജി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും
അക്രമകാരിയായ ആനയെ ബന്ധപ്പെട്ടവർ വെടിവെച്ച് കൊല്ലണമെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
ദിവസങ്ങളോളമായി പയ്യമ്പള്ളി മേഖലയില്‍ തുടരുന്ന റേഡിയോ കോളര്‍ ധരിപ്പിച്ച ആനയെ തുരത്തുന്നതിനോ പിടികൂടുന്നതിനോ കഴിയാതിരുന്ന വനം
വകുപ്പ് ജീവനക്കാരുടെ
ജാഗ്രത കുറവ് പ്രതിഷേധർഹമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
കർണാടക വനംവകുപ്പ് ഘടിപ്പിച്ച റേഡിയോ കോളർ കൃത്യമായി നിരീക്ഷിക്കാനുള്ള ആൻ്റിനയടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ കർണാടക വനംവകുപ്പ് നൽകാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് കേരളാ വനം വകുപ്പ് വിശദീകരിക്കുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും കർണാടക വനംവകുപ്പ് അവർ പിടികൂടി വിട്ടയച്ച ആനയെ ട്രാക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ നൽകാത്ത നിലപാട് തിരുത്തണമെന്നും
ജുനൈദ് പറഞ്ഞു.
Post a Comment