Aug 23, 2025

ധർമ്മസ്ഥലയിൽ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ആരോപണങ്ങൾ വ്യാജമെന്ന് പ്രത്യേക അന്വേഷണസംഘം


ബംഗളൂരു : ധർമ്മസ്ഥലയിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ധർമ്മസ്ഥലയിലെ വനത്തിൽ താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. 


ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു വെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ആരോപണങ്ങളിൽ ആദ്യം അന്വേഷണം പ്രഖ്യാപിക്കാതിരുന്ന കർണാടക സർക്കാർ സമ്മർദം ശക്തമായതോടെ പ്രത്യേക അന്വേഷണസംഘം രുപീകരിക്കുകയായിരുന്നു.


നേരത്തെ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദശകങ്ങളിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണകേസുകളുടെ സമഗ്ര വിവരം ടീം തലവനായ എസ്‌.എസ്‌.പി യുവരാജ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദശകങ്ങളിൽ ഗ്രാമത്തിൽ കുഴിച്ചിട്ട, അവകാശപ്പെടാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏതാനും എൻ.‌എച്ച്‌.ആർ.‌സി ഉദ്യോഗസ്ഥർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിക്കുകയും ചെയ്തിരുന്നു.


ധർമസ്ഥല ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് താൻ കണ്ടതായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) അറിയിച്ച രണ്ടാമത്തെ പരാതിക്കാരനായ ടി. ജയന്തിന് വധഭീഷണിയെന്ന് പരാതിയും ഇതിനിടെ ഉയർന്നിരുന്നു. 17 പേരടങ്ങുന്ന സംഘത്തിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ധർമസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.


എസ്‌.ഐ.ടിയെ സമീപിച്ച ദിവസം മുതൽ ചില വ്യക്തികൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചു



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only